Saturday, July 7, 2012

നിന്നെയും തേടി


ആയിരം സ്വപ്നങ്ങൾ
പൂവിട്ടുലഞ്ഞൊരെൻ
മാനസമിന്നു
വെറും മണല്കാടുതാൻ..

ശപ്തദു:ഖങ്ങൾ തൻ
വേനലിൻ ചൂടിലാ-
പുഷ്പങ്ങളൊക്കെയും
വാടിക്കരിഞ്ഞുപോയ്‌..

നഷ്ടസ്വർഗ്ഗങ്ങളെ
മാറാപ്പിലാക്കി ഞാ-
നിക്കൊടും ചൂടിൽ നിൻ
കാല്പാടു തേടവേ,

വ്യർത്ഥമോഹങ്ങൾ
മരീചികയായ്‌ മുന്നിൽ
നൃത്തം ചവിട്ടി-
പ്പിടിതരാ,തോടുന്നു..

കാതങ്ങ,ളൊത്തിരി
മുന്നിലുണ്ടിപ്പൊഴും
പാദം തളർ ന്നു ഞാൻ
വീഴുന്നതിൻ മുൻപ്,

ഇത്തിരി സ്നേഹനീ-
രേകാനൊരുമരു-
പ്പച്ചയാ,യെത്തുമോ
ഈ മരുഭൂവിൽ നീ.....!

    --0--

ടി .യൂ. അശോകൻ

==============================



RE-POSTING

4 comments:

  1. 'കാതങ്ങളൊത്തിരി മുന്നിലുണ്ടിപ്പൊഴും...'
    തേടിയത്‌ എത്തിച്ചേരും.

    ReplyDelete
  2. അന്തിമമാം മണം നല്‍കുവാന്‍ മലര്‍ കാക്കില്ലേ
    ഗന്ധവാഹകനെ, രഹസ്യമാര്‍ക്കറിയാവൂ..

    ReplyDelete
  3. നഷ്ടസ്വർഗ്ഗങ്ങളെ
    മാറാപ്പിലാക്കി ഞാ-
    നിക്കൊടും ചൂടിൽ നിൻ
    കാല്പാടു തേടവേ,

    ഇത്തിരി സ്നേഹനീ-
    രേകാനൊരുമരു-
    പ്പച്ചയാ,യെ "ത്തേണ്ട"
    ഈ മരുഭൂവിൽ നീ

    എത്തേണമന്റെയാ
    കൊച്ചരുവിയായി
    ചിത്തം കുളിർപ്പിക്കും
    മഞ്ജുള ഭാഷിണി

    ReplyDelete
  4. സ്വപ്നങ്ങളും,നഷ്ടസ്വര്‍ഗ്ഗങ്ങളും,വ്യര്‍ത്ഥമോഹങ്ങളും തകര്‍ന്ന്
    വീണ്ടും വീണ്ടെടുക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പ്!
    അതാണല്ലോ ജീവിതം!!!
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete